tag:blogger.com,1999:blog-61669044894380171902024-02-21T02:37:23.793+05:30ഒറ്റ വാക്ക് മാത്രമുള്ള പാട്ട്Mahihttp://www.blogger.com/profile/15858452210046092383noreply@blogger.comBlogger64125tag:blogger.com,1999:blog-6166904489438017190.post-44692588370863886432021-07-21T14:39:00.001+05:302021-07-21T14:39:10.196+05:30കടും നീല സ്വപ്നങ്ങളുള്ള ഓർമകൾനിന്നെ നോക്കി കൊണ്ടിരിക്കുകയായിരുന്നു.<div>കടും നീല വാശികളായിരുന്നു.</div><div>നിൻ്റെ പാവക്കുട്ടിയുടെ</div><div>നീല കണ്ണുകളോട്</div><div>ഞാൻ മിണ്ടിയിട്ടില്ലായിരുന്നു.</div><div>ചുണ്ടു പിളർത്തി നീ</div><div>തേങ്ങാൻ തുടങ്ങുന്നതെ</div><div>ഉണ്ടായിരുന്നുള്ളു.</div><div>നിൻ്റെ തുളുമ്പുന്ന സങ്കടങ്ങളെ</div><div>വെളിച്ചം ഉമ്മ വെക്കാൻ</div><div>തുടങ്ങുന്നെ ഉണ്ടായിരുന്നുള്ളൂ</div><div>നമുക്കിടയിൽ ഒരു നിശബ്ദത</div><div>പരന്നിരുന്നു</div><div>കാറ്റൊ പച്ചിലകളൊ</div><div>പറഞ്ഞു കൊടുത്തിട്ടെന്നവണ്ണം</div><div>അപ്പോഴേക്കും</div><div>വാതിൽ തുറന്നു വന്നീ പ്രപഞ്ചം</div><div>നിന്നെ കോരിയെടുത്തു</div><div>എന്നെ തല്ലുമെന്ന്</div><div>ആംഗ്യം കാട്ടി</div><div>അധികം താമസിയാതെ തന്നെ</div><div>നമുക്കിടയിൽ</div><div>ആകാശ താരകൾ പൊഴിഞ്ഞു വീഴാൻ തുടങ്ങി</div><div>കണ്ണാന്തളി പൂക്കൾ ചിരി വിടർത്താൻ തുടങ്ങി</div><div>ഏകാന്തത തുളുമ്പും</div><div>നിൻ്റെ കടുംഞാവൽ ചുണ്ടുകൾ</div><div>വിടരാൻ തുടങ്ങി</div>Mahihttp://www.blogger.com/profile/15858452210046092383noreply@blogger.com0tag:blogger.com,1999:blog-6166904489438017190.post-292525341571406852021-07-21T14:37:00.002+05:302021-08-20T12:52:43.880+05:30സസ്യാഹാരി<div>അയാൾക്ക് മുന്നിൽ</div><div>ചെറിയ പ്ലേറ്റിൽ</div><div>കുക്കുമ്പർ</div><div>കഷ്ണങ്ങളാക്കി</div><div>അറുത്തു വെച്ചിരിന്നു.</div><div>അതിൽ ഒരു കഷ്ണം എടുത്ത്</div><div>അയാൾ വായിൽ വെച്ചു</div><div>ജനലരികിലെ ചെടി</div><div>അയാളെ പകപ്പോടെ നോക്കി</div><div>അതിൻ്റെ മാംസളതയിൽ</div><div>അയാൾ മെല്ലെ പല്ലുകൾ ആഴ്ത്തി</div><div>അയാളുടെ വായിൽ </div><div>അതിൻ്റെ ചോരയുടെ സ്വാദ്</div>Mahihttp://www.blogger.com/profile/15858452210046092383noreply@blogger.com0tag:blogger.com,1999:blog-6166904489438017190.post-58300191198659371392021-07-21T14:36:00.001+05:302021-07-21T14:36:05.000+05:30ഉച്ച<div>ഉള്ളിൽ കനത്തു കിടക്കും</div><div>ഒച്ച</div><div>വെളിച്ചത്തിൻ വക്കുകളെ </div><div>രാകി മൂർച്ചപ്പെടുത്തിക്കൊണ്ടിരിക്കും</div><div>വൈകുന്നേരമാകുമ്പോഴേക്കും</div><div>പൊടിഞ്ഞു തുടങ്ങും</div><div>വക്കുകളിൽ</div><div>ചോര</div>Mahihttp://www.blogger.com/profile/15858452210046092383noreply@blogger.com0tag:blogger.com,1999:blog-6166904489438017190.post-3174796238164265172021-07-21T14:29:00.001+05:302021-07-21T14:29:42.088+05:30ദുഃഖത്തിൻ്റെ രാഷ്ട്രീയ ജാഗ്രതയുള്ള കവിതകൾ<div>ആകസ്മികമായ ഒരു യാത്രയിലാണ് ഞാൻ വിശാഖിനെ കണ്ടു മുട്ടുന്നത്. ഒരു പക്ഷെ വിശാഖ് 2006 ലും ഞാനൊക്കെ അതിനു ശേഷവും ബ്ലോഗിൽ വന്നതിനു ശേഷം ഓൺലൈൻ വഴി സർഗാത്മകമായ പല കൊടുക്കൽ വാങ്ങലുകൾ നടന്നിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നത് ആദ്യമായിട്ട് ആയിരുന്നു.അത് ഇങ്ങനെയൊരു നിയോഗത്തിൻ്റെ വഴി തുടർച്ചകളാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.സ്വതവെ സ്വന്തം മടിയിൽ അഭിരമിച്ചു കൊണ്ടിരുന്ന ഒരാൾ ഇങ്ങനെയൊരു യാത്രയിലേക്കും ഈയൊരു നിയോഗത്തിലേക്കും എത്തപ്പെടുന്നതിൽ പ്രധാനമായും കാരണമായൊരാൾ വിഷ്ണു മാഷായിരുന്നു.ഈ യാത്രയുടെ ആകസ്മികത അതിൻ്റെ പൂർണ്ണ വിടർച്ചയിലെത്തുക ഒരു പക്ഷെ ഒരു കാര്യം കൂടി പറഞ്ഞാലാണെന്ന് തോന്നുന്നു. ബ്ലോഗ് കവിതയുടെ ആദ്യകാലത്ത് തന്നെ വേറിട്ട് എഴുതിയിരുന്ന വിഷ്ണു പ്രസാദ് എന്ന കവിയുടെ കവിതയെ കുറിച്ച് ഒരു പഠനം എഴുതുകയും ബ്ലോഗിൽ ഒരു കവിതാ പുസ്തകം ആദ്യമായ് ഇറക്കുകയും ചെയ്യുന്നത് വിശാഖും ഹരികൃഷ്ണൻ ( പരാജിതൻ) എന്ന ഹരിയും കൂടി ആയിരുന്നു. ഇങ്ങനെയൊക്കെ നീട്ടി വലിച്ചെഴുതിയത് ബ്ലോഗ് എന്ന മാധ്യമം മലയാള കവിതയുടെ സാംസ്കാരികമായ ഇടത്ത് സർഗാത്മകമായ് ഇടപ്പെട്ടുകൊണ്ട് സൃഷ്ടിച്ചെടുത്ത ഭാവുകത്വമാറ്റത്തേയും ലോകത്തിൻ്റെ പല കോണുകളിലും അനുഭവ പരിസരങ്ങളിലും ഇരുന്ന് കൊണ്ട് പലപ്പോഴും നേരിട്ട് കാണാത്ത മനുഷ്യർ ആത്മാവ് പങ്കിട്ടെടുത്തതിൻ്റെ അസാധാരണമായ ഓർമ മലയാളകവിതാ ചരിത്രത്തിൽ എങ്ങനെ അടയാളപ്പെട്ടു എന്നു പറയുന്നതിനും കൂടിയാണ്. മരിക്കാതിരിക്കാൻ കാരണങ്ങളറിയാത്ത മനുഷ്യർ ജീവിച്ചിരിക്കാൻ സ്വഷ്ടിച്ചെടുത്ത ന്യായീകരണങ്ങളിൽ ഒന്ന് കവിതയായതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലായിരുന്നു. ഇതു പറയുമ്പോൾ തർക്കോവ്സ്കി എന്ന ചലചിത്രകാരൻ്റെ സോളാരിസ് എന്ന സിനിമയിലെ ഒരു രംഗം ഓർമ വരും. അന്യഗ്രഹത്തിലേക്ക് പേകേണ്ടി വന്ന കുറച്ച് മനുഷ്യർ ഏകാന്തതയെ മറികടക്കുന്നതിനായി കടലാസ് കീറി ഫാനിനു ചുവട്ടിൽ വെച്ച് ഭൂമിയിലെ ഇലകളുടെ മർമരം പുനസൃഷ്ടിക്കുന്നു. ഭൂമിയിൽ നിന്നും വേർപെട്ടു പോയ മനുഷ്യൻ്റെ വിഹ്വലതയെ ഇങ്ങനെ പുനസ്യഷ്ടിക്കപ്പെട്ട ഒർമയുടെ ഏതൊ നനവുകാലം കൊണ്ട് അതിജീവിക്കുന്നതിൽ കവിതയുണ്ടായിരുന്നു. നിലനിൽപ്പിനു വേണ്ടിയുള്ള നെട്ടോട്ടങ്ങളിൽ അതിൽ നിന്നും കട്ടെടുത്ത കാലത്തിൻ്റെ ഒരു കുഞ്ഞിടത്തിലിരുന്ന് പ്രാണനിൽ ഈ ഭൂമിയിലെ പച്ചപ്പ് മുഴുവൻ നിറയ്ക്കാൻ കഴിഞ്ഞിരുന്നത് മനുഷ്യന് കവിതയിലൂടെ മാത്രമായിരുന്നു എന്നു വേണം കരുതാൻ.അതു കൊണ്ട് തന്നെ അവൻ്റെ സർഗാത്മക സാധ്യതകളെ തുറന്നിടാനുള്ള ഒരു തുറസ്സെന്ന നിലയിൽ ബ്ലോഗ് എന്ന മാധ്യമം കവിതയുടെ പരമാവധി സാദ്ധ്യതയെ അന്വേഷിക്കാൻ തുടങ്ങി.അതിൽ തന്നെ സ്വന്തം നാടിൻ്റെ തണുപ്പിടത്തിൽ നിന്നും അതിജീവനത്തിൻ്റെ വരൾച്ചയിലേക്ക് എടുത്തെറിയപ്പെട്ട ഒരു കൂട്ടം മനുഷ്യർ പ്രവാസത്തിൻ്റെ മറുലോകങ്ങളിലിരുന്ന് അവരുടെ ഓർമയിലെ നാടിനെ പുനസൃഷ്ടിക്കുന്നതിൻ്റെ ഭാഗമായി ബ്ലോഗിനെ പ്രയോജനപ്പെടുത്തി. ഉള്ളു പൊള്ളുന്ന അനുഭവങ്ങൾ അവരുടെ കവിതയ്ക്ക് ചൂടു പകർന്നു. ആദ്യത്തെ കവിത ബ്ലോഗ് സൃഷ്ടിച്ച കുഴൂർ വിൽസൺ മുതൽ ഉമ്പാച്ചി, നസീർ കടിക്കാട്, ടി പി അനിൽകുമാർ തുടങ്ങി അനേകം പേർ നിരന്തരം എഴുതി അതിൽ പ്രധാനികളിൽ ഒരാളായ വിശാഖ് ശങ്കർ കവിതയിൽ നിന്നും മുഴുവനായും വിട്ടു പോന്നതിനു ശേഷം ആറു വർഷം കഴിഞ്ഞ് ഇങ്ങനെയൊരു പുസ്തകവുമായ് മുന്നോട്ട് വരുമ്പോൾ ബ്ലോഗിൻ്റെ സർഗാത്മക കലാപങ്ങൾ കെട്ടടങ്ങിക്കഴിഞ്ഞ വർത്തമാനകാല സാഹചര്യങ്ങളിൽ ബ്ലോഗിൻ്റെ ചരിത്ര സാധ്യതയിലേക്കുള്ള ചുണ്ടു പലക കൂടിയാവുന്നു അത് എന്നത് സ്വാഭാവികമാണ്.</div><div>എൺപത് തൊണ്ണൂറുകളിലെ കവിത ആധുനികതയുടെ ഭാഷാ ലോകങ്ങളോട് തെറ്റി പിരിഞ്ഞ് കൂടുതലും ലളിത വാങ്ങ്മയങ്ങളോടും ചെറുതും നേർമ നിറഞ്ഞതുമായ വൈയ്യക്തികമായ ലോകങ്ങളോടും അടുപ്പം കാട്ടി.ആധുനികർക്കും മുമ്പുള്ളവരോട് ആയിരുന്നു അവർക്ക് ചാർച്ച. ആധുനികതയുടെ ഏക കർത്തൃത്വ രൂപങ്ങളിൽ നിന്ന് ബഹു കർത്തൃത്വങ്ങളിലേക്കും വസ്തുലോകങ്ങളിലേക്കും കവിത മാറി. അതിന് ശേഷം ബ്ലോഗ് വരുന്നു. വലിയൊരു പരീക്ഷണാത്മക സാധ്യതയിലേക്ക് കാലെടുത്തു വെക്കുകയായിരുന്നു കവിത അതോടു കൂടി. കാരണം ബ്ലോഗെന്ന മാധ്യമം തുറന്നിട്ട തുറസ്സ് ആകാശ സമാനമായിരിരുന്നു. പബ്ലിഷിങ്ങിൻ്റെ ഏക ശില രൂപത്തെ അത് മറിച്ചിട്ടു. എഡിറ്ററെ ഇല്ലാതാക്കി.ഒരു പൊതു നിരത്തിലൂടെ അവനവൻ്റെ ഉൾലോകങ്ങളിലേക്ക് നോക്കി നടന്ന കവികൾ അതോടെ സ്വന്തം വഴികളിലൂടെ മാത്രം നടക്കാൻ തുടങ്ങി എഡിറ്റർമാർക്ക് കത്തയച്ച് മടുത്ത പലരും കവിതയിലേക്ക് തിരിച്ചു വന്നു. രൂപപരവും ഭാഷാപരവുമായ കവിതയുടെ കാണാത്ത ലോകത്തേക്കുള്ള അന്വേഷണം അങ്ങനെ തുടങ്ങുന്നു. അതിനു കാരണം ബ്ലോഗെന്ന മാധ്യമം അവർക്ക് മുന്നിൽ തുറന്നിട്ട പരമാവധി സ്വതന്ത്ര്യം തന്നെയായിരുന്നു.</div><div>ബ്ലോഗാനന്തര കാലത്തിലിരുന്ന് കവിതാ ചർച്ചകൾ തുടങ്ങുന്നതിൻ്റെ ക്രമത്തിനെ കുറിച്ച് ആലോചിക്കുമ്പോൾ പലപ്പോഴും കൗതുകം തോന്നാറുണ്ട്. ചങ്ങമ്പുഴയിൽ തുടങ്ങുകയും സച്ചിദാനന്ദനിലും ബാലചന്ദ്രൻ ചുള്ളിക്കാടിലും എൺപതുകളിലും തൊണ്ണൂറുകളിലും വന്നെത്തുമ്പോഴേക്കും കിതയ്ക്കുകയും ചെയ്യുന്ന കവിതാ ചർച്ചകൾ കേൾക്കുമ്പോഴൊക്കെ അത് കഴിഞ്ഞ് വന്ന ഒരുപാട് സാധ്യതകളിൽ ഒന്നിലേക്കെങ്കിലും അവർ വിരൽ ചൂണ്ടിയിരുന്നെങ്കിൽ എന്നാലോചിച്ച് പോകാറുണ്ട്. കവിതയിലേക്ക് ബ്ലോഗ് കൊണ്ടുവന്ന ജൈവ വൈവിധ്യങ്ങളെ മുഴുവൻ തമസ്ക്കരിക്കുന്ന ഒരു രീതി ശാസ്ത്രമാണിത്. കവിതയുടെ ലോകം തുടർച്ചകളും ഇടർച്ചകളും നിറഞ്ഞതു തന്നെ. പക്ഷെ പിതാക്കന്മാരെ കുറിച്ച് കോൺഷ്യസ് ആവാതെ നിഷേധിക്കാനൊ എടുക്കാനൊ നിൽക്കാതെ എഴുതി പോയവരുടെ ഒരു കൂട്ടമാണ് ബ്ലോഗ്. നിങ്ങൾക്ക് വിശാഖ് ശങ്കറിൽ ഹരികൃഷ്ണനിൽ വിഷ്ണുപ്രസാദിൽ ടി പി വിനോദിൽ ലതീഷ് മോഹനിൽ ഹസനിൽ കുഴൂർ വിൽസണിൽ ക്രിസ്പിൻ ജോസഫിൽ ടി പി അനിൽകുമാറിൽ ഉമ്പാച്ചിയിൽ ദേവസേനയിൽ ശ്രീകലയിൽ സെറീന റാഫിയിൽ പ്രഭാ സക്കറിയാസിൽ ഗാർഗിയിൽ നിന്നുമൊക്കെ തുടങ്ങാം. എന്നിട്ട് പിന്നിലേക്ക് വേരുകളന്വേഷിച്ച് പോകാം. വേരുകളിൽ അന്വേഷണം അവസാനിപ്പിച്ച് പൂവുകളെ കാണാതെ പോകുന്നതിൻ്റെ സൗന്ദര്യ ശാസ്ത്രം എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. അത്രയധികം വൈവിധ്യം നിറഞ്ഞ കവിതകൾ ഉണ്ടായിട്ടും വിമർശനാത്മകമൊ സർഗത്മകമൊ ആയ കവിത ചർച്ചകൾ ബ്ലോഗിനെ കുറിച്ചൊ അത് കഴിഞ്ഞു വന്ന കവിതയെ കുറിച്ചൊ ഉണ്ടാവാഞ്ഞത് തികച്ചും നിരാശജനകമായ സംഗതിയാണ്. ഒരുപക്ഷേ ബ്ലോഗിനു മുൻപുണ്ടായ കവിതകളെ വച്ചുനോക്കുമ്പോൾ ആധുനികത, ഉത്തരാധുനികത എന്നൊക്കെ വിളിക്കാവുന്ന തരം ഒരു പൊതുധാരണയെ സൗന്ദര്യശാസ്ത്രപരമായ ബ്ലോഗ് നിലനിർത്തിയിരുന്നൊ എന്ന കാര്യം സംശയമാണ്. വാർപ്പു മാതൃകകളിൽ എഴുതിയിരുന്ന തരം കവികൾ ഇല്ലാഞ്ഞിട്ടല്ല.പക്ഷേ അതിലെ മൗലികമായ ശബ്ദങ്ങൾ രൂപപരമായും പ്രമേയപരമായും വേറിട്ടുനിന്നു. വിഷ്ണു മാഷിൻറെ ഒരു കവിത കടമെടുത്താൽ ഇത് ഞാനിട്ട മുട്ട ഞാനിട്ട കരച്ചിൽ എന്നൊരു തൻ്റേടം ആ കവിതകൾ പ്രകടിപ്പിച്ചു. പ്രമേയപരമായി അത് പലതരം അനുഭവം പരിസരങ്ങളെ കവിതയിലേക്ക് കൊണ്ടുവന്നു ബഹുസ്വരമായ അറിവിൻറെ ലോകം കവിതയിൽ അടയാളപ്പെടാൻ തുടങ്ങി. വിർച്ചൽ റിയാലിറ്റികളും ആനിമേഷനും ചലച്ചിത്രങ്ങളും അനുഭവത്തിൻ്റെ ആധികാരികമായ കേന്ദ്രത്തെ മാറ്റിമറിക്കുന്ന കാലത്ത് കവിതയ്ക്ക് പുറത്തുനിന്ന് പല അനുഭവങ്ങളും കവിതയുടെ മുഖ്യപ്രമേയമായി മാറി. എഴുത്തിൻറെ സങ്കീർണ്ണമായ ഒരു സൂക്ഷ്മ രാഷ്ട്രീയത്തെ അത് അടയാളപ്പെടുത്തി. ചിത്രകലയിൽ നിന്നും അത് ചലചിത്രകലയുടെ ഡൈനാമിക് സിലേക്ക് വളർന്നു. പ്രാദേശിക അനുഭവങ്ങൾ പ്രാദേശിക ഭാഷയിൽ അടയാളപ്പെട്ടു. പെണ്ണെഴുത്തിൻ്റെ സജീവസാന്നിധ്യം ബ്ലോഗിൻറെ എടുത്തുപറയേണ്ട മറ്റൊരു ആഖ്യാന പരിസരം ആയിരുന്നു. ഇതുവരെ കവിതയിൽ വരാതിരുന്ന പെണ്ണിടങ്ങൾ കവിതയിൽ മൗലികമായ ഒരു സാന്നിധ്യമായി.ഒരു തുറന്ന ലോകത്തിൻറെ ചക്രവാളത്തിന് കീഴിൽ ഇരുന്ന് അവർ കവിതകൾ രചിച്ചു. മാധവിക്കുട്ടിക്ക് അപ്പുറത്തെ പെണ്ണെഴുത്തിൻ്റെ കാൽപ്പനികമല്ലാത്ത ഒരു രാഷ്ട്രീയ സാധ്യതയെ അത് തുറന്നിടാൻ ശ്രമിച്ചു. ഭ്രമാത്മകതയും അരേഖീയമായ ആഖ്യാനങ്ങളും കവിതയെ സമ്പുഷ്ടമാക്കി. പ്രാദേശികതയും നാഗരികതയും അതിർത്തികൾ മുറിച്ചു കൂടിക്കലർന്നു. പ്രവാസലോകം കേരളത്തിൻറെ സാംസ്കാരിക ഭൂപടത്തിലെ നിറസാന്നിധ്യമായിരുന്നു. ബ്ലോഗിനു മുൻപ് കവിതയിൽ അടയാളപ്പെടാതിരുന്ന അതിൻറെ അനുഭവ ചിത്രങ്ങൾ കവിതയിലേക്ക് സമൃദ്ധമായി കടന്നുവരുന്നതിൻ്റെ കാലഘട്ടത്തിലെ അമരക്കാരനായിരുന്നു വിശാഖ് ശങ്കർ. അതുപോലെ ഇന്ത്യൻ സാമൂഹിക രാഷ്ട്രീയ ഇടങ്ങളിലേക്ക് ഉള്ള തുളഞ്ഞു നോട്ടങ്ങളും ആ കവിത ചിത്രീകരിച്ചു. ഭാവനയുടെ തണുപ്പു നിറഞ്ഞ കാല്പനികതയിലേക്കുള്ള തിരിഞ്ഞുനോട്ടങ്ങൾ മാത്രമായിരുന്നില്ല വിശാഖ് കവിത.അവ വീടുവിട്ടു മണലാരണ്യത്തിലേക്ക് പോയവൻ്റെ കാലടികളെ പൊള്ളിച്ച തീമണലുകളെ കുറിച്ച് നമ്മോട് സംസാരിച്ചു. പ്രവാസിയുടെ പൊള്ളുന്ന അനുഭവലോകത്തേക്കുള്ള കരിങ്കാക്കയുടെ നേട്ടങ്ങളായി അത്. തുളഞ്ഞിറങ്ങുന്ന നോട്ടത്തിൻ്റെ ഒരു ജാഗ്രത ആ കവിതയുടെ ശരീരമായി വർത്തിക്കുന്നു. ഒപ്പം വിട്ടുപോയവൻ്റെ ഏകാന്തതയുടെ കറുത്ത രൂപകം ആവുന്നു കരിങ്കാക്ക. </div><div><br></div><div>ഈ കവിതകൾ വായിക്കുമ്പോൾ വിഷ്ണുപ്രസാദിൻ്റെ കുനാൻ പേഷ്പോറ വായിച്ചു കരഞ്ഞു നിൽക്കുന്ന വിശാഖിനെ ഓർമ വരും.കൂടാതെ അതിൻറെ ഒറ്റപ്പെടലിലൂടെ പെടഞ്ഞ് മുന്നോട്ടു നീങ്ങുമ്പോൾ എവിടെയോ അതിലെവിടെയോ ഞാനില്ലെ എന്ന്, നമ്മളില്ലേ എന്ന് അവൻ തോളിൽ കൈ വയ്ക്കും. മനുഷ്യ ദുഃഖങ്ങളിലേക്ക് മുഴുവൻ പിന്തിരിഞ്ഞു പിന്തിരിഞ്ഞു നോക്കിപ്പോയ ഒരാളെ നമ്മൾ കണ്ടുമുട്ടും. പിരിഞ്ഞുപോയതിനെക്കുറിച്ചും പൊഴിഞ്ഞുപോയതിനെക്കുറിച്ചും അയാൾ ഏകാന്തനാവും.രാപകലുകളുടെ വിസ്തീർണ്ണങ്ങളിൽ ഒരു ഇഞ്ചിലും അടയാളപ്പെടാത്ത അടിമുടി ഒറ്റയായ ഒരു പിടച്ചിലിൻ്റെ നിശബ്ദ ചിത്രങ്ങളാവും അയാളുടെ കവിതകൾ. അതു വായിച്ചു പോകുമ്പോൾ കവിതയിൽ നിന്നും വിട്ടുനിന്ന വർഷങ്ങളുടെ ഒഴിവുകളുടെയും ഒളിവുകളുടെയും പഴക്കം ആ വരികളെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് ബോധ്യമാവും. കാരണം നീണ്ട കാലം കൊണ്ട് എഴുതപ്പെട്ടത് എന്ന് പറയുന്ന പല സൃഷ്ടികളേക്കാൾ അത്രയേറെ ചെത്തി കൂർപ്പിച്ചാണ് അയാൾ ഒരു വാക്കും വച്ചിട്ടുള്ളത്. അത്രയേറെ കൃത്യത. വ്യക്തമായി എഡിറ്റ് ചെയ്യപ്പെട്ട കവിതകൾ.</div><div><br></div><div> വിശാഖ് കവിതകളുടെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്ക് തോന്നിയത് പറയുന്ന പ്രമേയത്തിലേക്ക് കൂർത്ത് കൂർത്ത് പോകുന്ന കൊതിപ്പിക്കുന്ന വിഷ്വലുകളാണ്. അതിൽ തന്നെ ഏറ്റവും ഭാവസാന്ദ്രമായ ഒന്നാണ് കരിങ്കാക്ക. കാക്ക കറുത്തിട്ടാണ് ഭാഷകൊണ്ട് കാക്കയിലേക്ക് കറുപ്പു നിറക്കുന്നതിൽ കവിതയുണ്ട്.മലയാള കവിത എക്കാലത്തും സൃഷ്ടിച്ച സ്നേഹത്തിൻറെ യും ദുഃഖത്തെയും ദുരന്ത ചിത്രങ്ങളിലൊന്ന് വിശാഖിൻ്റെ കരിങ്കാക്ക ആയിരിക്കും എന്നത് ഉറപ്പാണ്.അത് കൊണ്ടുവരുന്ന ഓർമ്മ ചിത്രങ്ങളിലെല്ലാം വില്ലൻറെ മുഖമുള്ള സ്നേഹിക്കാൻ മാത്രം അറിയാവുന്ന കുറച്ചുപേർ കയറി വരും. അതിലെ തന്നെ ഏറ്റവും വലിയ ദുഃഖം മൂർത്തിയായി കരീങ്കാക്ക നമ്മളെ കുറ്റബോധത്തിൻ്റെ കാണാക്കയങ്ങളിലേക്ക് വലിച്ചെറിയും. വാറ്റ് 69 ൻ്റെ കൊരവള്ളി പൊട്ടിക്കുന്ന വീരസ്യങ്ങളുടെ ആണിടങ്ങളിൽ കരിങ്കാക്ക ഒന്നിനും കൊള്ളാത്ത ഒരാൾ ആകുന്നു. അല്ലെങ്കിൽ മറ്റൊരു ഇര. ആൺനോട്ടങ്ങളുടെ ഇത്തരം ചിത്രങ്ങൾ വിശാഖിൽ ആവർത്തിച്ചു വരുന്ന ഒന്നാണ്. ആണത്തത്തിൻ്റെ അടയാളചിഹ്നമായ കപ്പടാ മീശ ഇവിടെ ദുഃഖത്തിൻ്റെയൊ അപമാനത്തിൻ്റെയൊ മറ്റൊരു ഹാസ്യ ചിത്രമായി മാറുന്നു.</div><div><br></div><div>"കരയുന്ന കശാപ്പുകാരൻ എന്നത് പാട്ടിലും കവിതയിലും കൊള്ളാത്ത മിത്തായി"</div><div><br></div><div> ആൺ ഇടങ്ങളിലോ കൂട്ടങ്ങളിലൊ അതിൻറെ സാമർത്ഥ്യങ്ങളിലേക്ക് വളരാതെ ഉള്ളിലേക്ക് ചുരുണ്ടു പോയ സ്നേഹിക്കാൻ മാത്രമറിയാവുന്ന കുറേ ആണുങ്ങളുടെ കേരളത്തിൻ്റെ ആൺസാമൂഹ്യ വ്യവസ്ഥയിലെ പ്രതിനിധിയാവുന്നു കരിങ്കാക്ക. ഒരുപക്ഷേ വീടകങ്ങളിലും നാടകങ്ങളിലും അതിൻറെ സങ്കൽപങ്ങളിൽ മുഴുവൻ നിറഞ്ഞാടി നിൽക്കുന്ന വാറ്റ് 69 ൻ്റെ കൊരവള്ളി പൊട്ടിക്കുന്ന എന്തിനും ഏതിനും പോന്ന ആൺ വീരസ്യങ്ങളെ മാറ്റി സ്നേഹിക്കാനും കരയാനും മാത്രം അറിയാവുന്ന ആണുങ്ങളെ സൃഷ്ടിക്കുന്നതിലൂടെ മാത്രമേ സ്ത്രീകൾക്ക് പക്ഷം ഉണ്ടാവൂ എന്ന് അത് പറയാതെ പറയുന്നുണ്ടൊ.</div><div> "ചങ്കുറപ്പ് ഇല്ലാത്ത നിങ്ങൾക്ക് ഇനിയുമെന്തിനീ മുഖത്ത് കൊള്ളാത്ത മീശയിക്കാ?</div><div>തീറ്റ കൊടുക്കുമ്പോൾ അറവുമൃഗങ്ങൾക്ക് വളർത്താനാണെന്ന് തോന്നാതിരിക്കാനാണെന്ന് കള്ളുംപുറത്ത് കുറേ കരഞ്ഞു".</div><div><br></div><div> എന്തായാലും കവിത വായിക്കാൻ അറിയാവുന്ന ചങ്കുറപ്പ് ഇല്ലാത്ത എല്ലാവരും കരഞ്ഞു പോകുന്ന എന്തോ ഒന്ന് ആ കവിതയിൽ ഉണ്ട്. വായിച്ചു കഴിഞ്ഞിട്ടും നമ്മളെ നിഴലായി പിന്തുടരുന്ന ഭാഷയുടെ കറുപ്പ്. ഇങ്ങനെ അരികുവൽക്കരിക്കപ്പെട്ട ജീവിതങ്ങളെ കവിതയുടെ സൂക്ഷ്മമായ അടരുകിലേക്ക് എടുത്തുവയ്ക്കുകയും അതിൻറെ കൂർപ്പിലേക്ക് നമ്മളെ കൊരുക്കുകയും ചെയ്യുന്നതാണ് വിശാഖ് കവിതയുടെ രാഷ്ട്രീയം. ലംബി ജുദായി, ഒരു സ്വപ്നത്തിൻ്റെ വ്യാഖ്യാനം, കമ്പപുരാണം, അപ്പോഴേക്കും, ഹൈവേ, തുടങ്ങിയ കവിതകളിൽ ഒക്കെ ഈ രീതി പിന്തുടരുന്നത് കാണാം അതിൽ പരന്നുകിടക്കുന്ന സൂക്ഷ്മത നിറഞ്ഞ ഇമേജറികളിലൂടെയാണ് വിശാഖ് ഇത് സാധ്യമാക്കുന്നത്. അപ്പോഴേക്കും എന്ന കവിത ആടുജീവിതത്തിനും മുന്നേ എഴുതിയതാണൊ? അതിൻറെ തീവ്രാനുഭവങ്ങളെ ആ കവിത സ്വാംശീകരിച്ചതായി തോന്നും. "അപ്പോഴേക്കും ഉടൽ ഇടവപ്പാതിയിലെന്നപോലെ നനഞ്ഞൊട്ടി കഴിഞ്ഞിരുന്നു".</div><div> ചുട്ടുപൊള്ളി വിയർത്ത ഉടലിൻ്റെ ഒരു ദുരന്താനുഭവത്തിലേക്ക് ഇടവപ്പാതിയിലെന്നപോലെ എന്ന് ഓർമ്മയുടെ നനവുള്ള ഉപമകൊണ്ട് ആ ദുരന്തത്തെ തീവ്രമാക്കാൻ ശ്രമിക്കുന്നതു കാണാം അതിൽ. ജീവിത ദുരന്തം സാർവ്വലൗകികമായ അഭയത്തിലേക്കുള്ള യാത്രയാകുന്നു ഇവിടെ. ലംബി ജുദായിയിൽ</div><div> "ആരും കേട്ടില്ലെങ്കിലും ആ ജീവിതത്തിൻ്റെ വിലാപങ്ങൾക്കും ഉണ്ട് എട്ട് സ്ഥായി"</div><div>എന്ന് ഉച്ചസ്ഥായിയിലുള്ള ഒരു നിശബ്ദത കവിതയാവുന്നു. കമ്പ പുരാണത്തിൽ ഒരു ജനതയുടെ ആഘോഷങ്ങളും ആൺ തിമിർപ്പുകളും മറ്റൊരു ജനതയുടെ നഷ്ടങ്ങളെ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുന്നു ഇമേജിലൂടെ. മിസ്സ് എൻ സീനിലെന്നപോലെ ഒന്നിൽനിന്ന് ഒന്നിലേക്ക് പോകുന്ന ദൃശ്യ ക്രമത്തിലൂടെ ദൃശ്യത്തിൻ്റെ ഉള്ളിലുള്ള ചില അറേഞ്ച്മെൻസ്സിലൂടെ ( പലപ്പോഴും വിരുദ്ധമായ ഒന്നു കൊണ്ട് ഉപമിച്ച് ഉപമിക്കപ്പെടുന്ന അനുഭവത്തെ തീവ്രമാക്കുന്ന രീതികൾ) ആണ് വിശാഖ് കവിതയെ വിനിമയം ചെയ്യുന്നത്. ആൺ നോട്ടത്തിൻ്റെ, ആൺ ഇടങ്ങളുടെ അധിനിവേശം നിറഞ്ഞ ചിത്രങ്ങൾ അതിൻറെ എല്ലാ ക്രൗര്യങ്ങളോടും കൂടി വിശാഖിൽ ആവർത്തിക്കപ്പെടുന്ന ഒന്നാണ്. "ഇരുട്ടത്ത് ഇര തേടി ഇറങ്ങിയ മൃഗത്തെപ്പോലെ നിൻറെ വിരലുകൾ നിഴലിൻ്റെ ദേഹത്തെ തിന്നു തീർക്കുന്നു" -ഉണ്ടുറങ്ങുന്നവർ</div><div>"രാവു പോലും വിജൃംഭിച്ചു നിന്ന നിമിഷത്തിൻ്റെ മൂർച്ചയിൽ അയാൾ ചുരമാന്തി തള്ളി കേറി കെട്ടിയിട്ട ആടിനെ കഴുത്തറുത്ത് കുരുക്ക് വിടുവിച്ചു "- കുരുക്ക്</div><div>"പക്ഷേ അത് നമ്മൾ ആണുങ്ങൾ മുറിയടച്ച് കണ്ടു തീർക്കുന്ന ചതയൊന്നുമല്ല " - പേടി തോന്നുന്നുണ്ടൊ</div><div>ആണിടങ്ങളുടെ ഉൽപ്രേരകങ്ങളിൽ നിന്ന് ആണത്തത്തെ തന്നെ വെല്ലുവിളിക്കുന്ന രൂപകമായി മാറുന്നു പോത്തിവിടെ. നിസ്സംഗഭാവത്തിൽ നിന്നുള്ള അതിൻറെ സംക്രമണം കലാപസാധ്യതയായി മാറുന്നു. "ഭയം ഇല്ലെങ്കിൽ മാത്രം ഇതാ ആണായി പിറന്നവർക്ക് അതിൻറെ ലിംഗം". അലീഗറിക്കലായി ആയി രാഷ്ട്രീയം പറഞ്ഞ കവിതകളാണ് മരം, കലാപം, വാൾപ്പയറ്റ് തുടങ്ങിയവ</div><div>"പച്ച മങ്ങാത്ത കൊടികൾ കൊണ്ട് കാട് നയിക്കുന്ന ജാഥ പോലെ തെരുവിനെ അത് പകുക്കുന്നത് കാണാൻ " - മരം.</div><div><br></div><div>തടവു പോലുള്ള കവിതകൾ നമ്മുടെ വർത്തമാനകാലത്തെ തന്നെ പ്രവചിച്ചു വെച്ചിരിക്കുന്നു.വിശാഖിൻ്റെ ഹൃദയത്തോട് ചേർത്തു വയ്ക്കുന്ന പ്രണയകവിതകൾ ആണ് ഹൃദയമുകുളങ്ങൾ ഭൂമിശാസ്ത്രം ആശാലത എന്നിവ. അതിൽ തന്നെ ഭൂമിശാസ്ത്രം കണ്ണുനീർത്തുള്ളിയുടെ ചെറിയ സ്ഥലത്തെ അത്ഭുതപ്പെടുത്തുന്ന ഇമേജറിയുടെ വലിയൊരു സ്ഥലം കൊണ്ട് അടയാളപ്പെടുത്തുന്ന കൈയൊതുക്കം കാട്ടിത്തരുന്നു.ഭ്രമാത്മകമായ ഇമേജറിയുടെ സാധ്യത തിരയുന്ന കവിതയാണ് ത്ഫൂ. ഇരുണ്ട ഭൂഖണ്ഡം എന്ന കവിതയിലെ ഒട്ടകത്തിൻ്റെ ഇമേജിൽ വിശാഖ് കവിത മുഴുവൻ ഉണ്ട് എന്ന് തോന്നും. എൻറെ എന്നത്തേയും പ്രിയപ്പെട്ട വിശാഖ് കവിതയാണ് അത്. കിനാവും കഥയും തീമണലിൻ്റെ യാഥാർഥ്യവുമൊക്കെ കൂടിക്കുഴഞ്ഞ് അതെന്നെ കവിതയുടെ മറ്റൊരു സ്പേസിലേക്ക് കൂട്ടിക്കൊണ്ടുപോകും.</div><div>"തീമണ്ണിൽ കാൽ കുഴച്ചിട്ട് മൺകടലിൻറെ ചക്രവാളത്തിനപ്പുറത്തേക്ക് ഇമയനങ്ങാതെ നോക്കി നിൽക്കുന്നരൊട്ടകത്തെയെങ്ങാൻ കണ്ടാൽ ഓർക്കണംഅതവനാവും അവൻ്റെ കണ്ണിലെ കൃഷ്ണമണി വട്ടത്തിൽ അടക്കം ചെയ്യപ്പെട്ട് ഞാനുണ്ടാവും"</div><div> യാഥാർത്ഥ്യവും ഫാൻ്റസിയും നേർത്ത അതിർത്തികൾ പങ്കിടുന്ന വല്ലാത്തൊരു വിഷ്വൽ ആണ് ആ കവിത.തീ മണലിൽ കാൽ കുഴച്ചിട്ട് ചക്രവാളത്തിനപ്പുറത്തേക്ക് നോക്കുന്ന ആ നോട്ടം ഒരു സ്വപ്നം പോലെ നമ്മളിൽ നിറഞ്ഞു വളരും. അതിൻ്റെ കൃഷ്ണമണി വട്ടത്തിൽ നമ്മൾ പെട്ടു പോകും. അപ്പോഴും പൊടിക്കാറ്റിൻ്റെ മുരൾച്ചയിലൂടെ വെയിൽ കൊടുത്തയച്ച സന്ദേശം നമ്മളെ മണലാരണ്യത്തെ ഒർമിപ്പിക്കും. പ്രകൃതിയിലെ ചില വന്യമായ ഇടങ്ങൾ സ്വപ്നം കാണുന്നത് ഇങ്ങനെയൊക്കെയാണെന്ന് വിശാഖ് ദാലിയാവും. മേഹ്ദി ഹസനെ കുറിച്ചും മാർകേസിനെ കുറിച്ചും വിശാഖ് എഴുതി. അവരൊക്കെ മലയാളിയുടെ ഏകാന്തമായ ആത്മ സഞ്ചാരങ്ങളുടെ നിത്യതയാർന്ന പാതകൾ ആയിരുന്നു. വൈയ്യക്തികമായ അനുഭവങ്ങളിൽ നിന്ന് അവരെ വിശാഖ് കണ്ടെത്തി കവിതയാക്കി. കാരണം ഒറ്റപ്പെട്ടവരുടെയും ഇറങ്ങിപ്പോയവരുടെയും പൊതുബോധങ്ങളിൽ ഇല്ലാത്തവരുടെയും സഞ്ചാരങ്ങളിൽ വിശാഖ് കവിതയുണ്ട്. വൈവിധ്യം നിറഞ്ഞ പ്രമേയങ്ങളിലൂടെ അപരിചിതമായ ഇമേജറി കണ്ടെത്തി കൊണ്ട് ദുഃഖത്തിൻ്റെ ജാഗ്രതയുള്ള ഒരു രാഷ്ട്രീയത്തെ ആ കവിത നമ്മളെ അനുഭവിപ്പിക്കുന്നു. ഈ കവിതകൾ വായിച്ചവസാനിപ്പിക്കുമ്പോൾ തോന്നിയത് എന്തുകൊണ്ടാണ് ഈ പുസ്തകം നേരത്തെ ഇറങ്ങാത്തത് എന്നാണ്.സ്വയം പ്രദർശിപ്പിക്കുന്നതിൽ വിശാഖിന് ഒട്ടും താൽപര്യമുണ്ടായിരുന്നിരിക്കില്ല. ബ്ലോഗ് കാലഘട്ടത്തിൻറെ ഓർമ്മകളെ സ്വയം അടയാളപ്പെടുത്താൻ ആയി മാത്രം ഈ കവിതാസമാഹാരം അയാൾ സമർപ്പിച്ചത് അതുകൊണ്ടാകും. ഒരുപക്ഷേ എൻ്റെ ഉപരിപ്ലവമായ വായനാനുഭവങ്ങൾക്കപ്പുറം കവിതയുടെ ശരിയായ സൗന്ദര്യശാസ്ത്രം മനസ്സിലാക്കുന്ന അനുവാചകരിൽ എത്തുമ്പോൾ ഈ കവിത അതിൻറെ ചരിത്രപരമായ ദൗത്യം പൂർത്തിയാക്കും എന്നെനിക്കുറപ്പാണ്.അതിലൂടെ വിശാഖ് കവിതകൾ വീണ്ടും നമ്മിലേക്ക് തിരിച്ചുവരും എന്ന് പ്രതീക്ഷിച്ചുകൊണ്ട് ഒപ്പം കവിതയിലെ വിട്ടുപോയ ഇത്തരം ഇടങ്ങൾ നികത്താൻ സന്ദീപ് കാണിക്കുന്ന വായനയുടെ രാഷ്ട്രീയ ജാഗ്രതയ്ക്ക് എല്ലാ ആശംസകളും പറഞ്ഞുകൊണ്ട് ഈ കവിതകളെ വായനക്കാർക്ക് കൈമാറുന്നു.</div>Mahihttp://www.blogger.com/profile/15858452210046092383noreply@blogger.com0tag:blogger.com,1999:blog-6166904489438017190.post-51688165020038809432021-07-21T14:27:00.001+05:302021-07-21T14:27:42.691+05:30സ്റ്റാറ്റസ് 2മഴയുണ്ട് എന്ന വാക്കിൽ ഉണ്ട് ആരോ ഉള്ളതിൻ മഴMahihttp://www.blogger.com/profile/15858452210046092383noreply@blogger.com0tag:blogger.com,1999:blog-6166904489438017190.post-45259434313247504172021-07-21T14:15:00.000+05:302021-07-21T14:15:45.737+05:30ഇലപ്പച്ചയുടുപ്പുള്ള ദുഖത്തിന്റെ ഒരു കുഞ്ഞു പാവക്കുട്ടി<div dir="ltr" style="text-align: left;" trbidi="on">
ഒര്മയുടെ ആദ്യത്തെ ഷോട്ടില്‍ അവരുണ്ടാവും<br>
അവര്‍ രണ്ടു പേര്<br>
ഭൂമിയിലെ എല്ലാ ഋതുക്കളുടേയും സ്നേഹം<br>
ഒറ്റ വിരല്ത്തുമ്പിലേക്കൊതുക്കി<span style="font-size: 0;"></span><br>
<span style="font-size: 0;"></span>ഇലപ്പച്ച പാവാടയില്‍ അവര്‍<br>
മുഖം വീര്‍പ്പിച്ച് ആരോടും മിണ്ടാതെ<br>
വഴിയിലെ ചളിവെള്ളത്തിലേക്കും<br>
അരികിലെ കുറുമ്പുകളിലേക്കും കണ്ണയക്കാതെ<br>
സ്നേഹത്തിന്റെ ആ ഒറ്റ വിരല്‍ത്തുമ്പ്<br>
കൈ വിട്ടുപ്പോയേക്കുമൊ ഒറ്റയ്ക്കായേക്കുമൊ<br>
എന്ന ഭയത്തില്‍ അവന്<br>
ഏതായിരുന്നു അദ്യം പറഞ്ഞു തന്ന കഥ?<br>
രജകുമാരന്റെ? അല്ല അല്ല<br>
പച്ച ചോര്ന്നുപ്പോയ ഓര്‍മയുടെ ഞരമ്പുണങ്ങിയ ഒരില<br>
ജീവിതത്തിന്റെ താളില്‍ നിന്നും വീണു പോകുന്നു<br>
പാഠപുസ്തകത്തില്‍ ഒളിപ്പിച്ചു വെച്ച്<br>
അവര്‍ വായിച്ച കഥകളില്‍ നിന്നും കഥാപാത്രങ്ങള്‍<br>
ഇപ്പോഴും ഇറങ്ങി നടക്കുന്നുണ്ടാവും<br>
പൊടി പിടിച്ച തട്ടിന് പുറത്ത്<br>
അവിടുത്തെ പഴയ പത്തായത്തില്<br>
പണ്ടു തൊട്ടേ കൂട്ടി വെച്ച ഇരുട്ടാണ്<br>
മോന് നോക്കണ്ടാട്ടൊ ഒരിക്കലും നോക്കരുത്ട്ടൊ !<br>
അവിടെന്താ ഇരുട്ട്? അത്.....അത്.......<br>
പുറത്ത് ഉമ്മറക്കോലായില്‍ ഒരു പ്രാന്തന് വേനല്‍<br>
സ്വപ്നം കണ്ടിരിക്കുന്നുണ്ടാവും<br>
വടക്കെ മുറ്റത്തെ വെട്ടി മാറ്റിയ പ്ലാവില്‍<br>
എപ്പോഴും ഉതിരുന്ന മഞ്ഞകളാണ്<br>
രാത്രിയില്‍ ചിമ്മിനി വിളക്കിന്റെ<br>
കരി പിടിച്ച നാളത്തിനൊപ്പം<br>
അമ്മയ്ക്ക് കൂട്ടിരിക്കുമ്പോള്‍<br>
വായു കടക്കാത്ത തെക്കിനിയില്‍ നിന്നും<br>
മരിച്ചവര്‍ ഒച്ചയില്ലാതെ സംസാരിക്കുമത്രെ<br>
താളം പിഴച്ച ഒരു കാലൊച്ചയ്ക്ക്<br>
കാതോര്‍ത്ത് കിടക്കുമ്പോളൊക്കെ<br>
ഉള്ളീലാകെ പനി പിടിച്ച മൌനങ്ങളാണെന്ന്.<br>
ഒരര്‍ദ്ധ രാത്രിയില്‍ റെയിലു മുറിച്ചു കടന്ന്<br>
ഒരു നിലവിളിക്കൊപ്പം വീട്ടില്‍ വന്നു കയറിയപ്പോള്‍<br>
ഒന്നിച്ചനുഭവിച്ചിരുന്നു<br>
ജീവന്റെ കൊമ്പിലെ അവസാനത്തെ ഇല<br>
കാറ്റില്‍ വിറക്കുമ്പോലത്തെ ഒരു നിശബ്ദത.<br>
ഇടയ്ക്കിടെ തൊണ്ടയടയാറുള്ള ആ പഴയ റേഡിയൊ<br>
ഇപ്പോഴും പാടാറുണ്ടൊ?<br>
മേഘമല്ഹറില് ഒരിക്കല്‍ ഒന്നിച്ചു നനഞ്ഞപ്പോള്‍<br>
പറഞ്ഞിരുന്നു<br>
എഴുതാതെ പോയ മഴകളത്രയും<br>
ഉള്ളില്‍ കരച്ചിലായ് നിറയാറുണ്ടെന്ന്<br>
ഏതായിരുന്നു ആദ്യം തന്ന കളിപ്പാട്ടം?<br>
പ്ലാവില തൊപ്പി? ഓലപീപ്പി? അല്ല അല്ല<br>
രാത്രിയില്‍ സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന്<br>
ഉറക്കം വരാതെ കിടക്കുമ്പോഴൊക്കെ<br>
ഞാനിപ്പോഴും തുറന്ന് നോക്കാറുണ്ട്<br>
ആ പഴയ ട്രങ്ക് പെട്ടി<br>
കാഴ്ചകള്‍ കളഞ്ഞുപ്പോയ<br>
ആ കറുത്ത കണ്ണടയ്ക്കപ്പുറത്ത്<br>
ഇലപ്പച്ചയുടുപ്പുള്ള<br>
ദുഖത്തിന്റെ ഒരു കുഞ്ഞു പാവക്കുട്ടിയില്ലേയെന്ന്<br>
വെറുതെ തിരയാറുണ്ട്<br>
സ്നെഹത്തിന്റെ ആ ഒറ്റ ഒറ്റവിരല്ത്തുമ്പ്<br>
കൈ വിട്ടുപ്പോയേക്കുമൊ ഒറ്റയ്ക്കായേക്കുമൊ<br>
എന്ന് വെറുതെ ഭയക്കാറുണ്ട്</div>
Mahihttp://www.blogger.com/profile/15858452210046092383noreply@blogger.com2tag:blogger.com,1999:blog-6166904489438017190.post-84178257157319967292021-05-08T23:39:00.002+05:302021-07-21T14:32:56.410+05:30സ്വപ്നം 2<p> ആരുമില്ലെന്ന് നിറയെ സങ്കടം തോന്നണം</p><p>ഇരുട്ട് വേണം</p><p>ഫാനിനോട് മെല്ലെ നീ തലോടും പോലെ</p><p>കാറ്റ് വീശാൻ പറയണം</p><p>എന്നിട്ട് ഹെഡ്സെറ്റ് കുത്തി</p><p>പാട്ട് കേട്ട് പാട്ട് കേട്ട് ഉറങ്ങണം</p><p>ഉറക്കത്തിൽ</p><p>നിന്നെ പണ്ടാറമടങ്ങി സ്നേഹിക്കാൻ തീരുമാനിച്ച</p><p>ആ നിമഷമുണ്ടല്ലൊ ആ നിമിഷം</p><p>പനിയുടെ കുഞ്ഞു കുഞ്ഞു സങ്കടങ്ങൾ</p><p>പടർന്ന് തളർന്ന സ്വപ്നത്തിനോട്</p><p>എന്തോരം ഇഷ്ടമുണ്ടെന്ന് ചോദിക്കുമ്പോൾ</p><p>തെക്കെ അതിരിൽ രാത്രി മാത്രം തെളിയാറുള്ള</p><p>മിന്നാമിനുങ്ങികളുടെ ആ ഗാലക്സിയില്ലെ</p><p>അത് കാണിച്ചു കൊടുക്കണം</p><p>അതു കണ്ടത്ഭുതപ്പെട്ട് അത്ഭുതപ്പെട്ട്</p><p>സ്നേഹത്തിന്റെ ഒടുക്കത്തെ കഥകളിൽ ചെന്ന്</p><p>രാപ്പാർക്കണമെന്ന് വാശി പിടിച്ച് വാശി പിടിച്ച്</p><p>പകലാവും</p><p>എണീക്കുമ്പോൾ എനിക്കു ചുറ്റും</p><p>ഇന്നലെ കേട്ട പാട്ടിന്റെ തൂവലുകൾ</p><p>നിറയെ പൊഴിഞ്ഞു കിടപ്പുണ്ടാവും</p><p>പനിയുടെ കുഞ്ഞു കുഞ്ഞു സങ്കടങ്ങൾ</p><p>പടർന്ന് തളർന്ന സ്വപ്നങ്ങൾ</p><p>അപ്പോഴും എന്നെ അള്ളി പിടിച്ച്</p><p>കിടപ്പുണ്ടാവും</p>Mahihttp://www.blogger.com/profile/15858452210046092383noreply@blogger.com0tag:blogger.com,1999:blog-6166904489438017190.post-33831605529583346322021-05-08T23:34:00.005+05:302021-08-20T13:03:57.341+05:30വെളിച്ചത്തെ മാറ്റി പാർപ്പിക്കുന്ന ഓർമ്മകൾ<p>വേദനകളെ അത്ര സൂക്ഷ്മതയോടെ നോക്കുന്നുണ്ടായിരുന്നു</p>നിറയെ കടലായിരുന്നു</p><p>നീയില്ലാതെ തിരിച്ചെത്തുന്ന തോണിയിൽ</p><p>സ്വപ്നങ്ങൾ അവയുടെ ജലത്തിലേക്ക് തെന്നുന്നുണ്ടായിരുന്നു</p><p>ഇവിടെ</p><p>വെളിച്ചത്തെ മാറ്റി പാർപ്പിക്കുന്ന ഓർമകൾ മാത്രമായിരുന്നു</p>Mahihttp://www.blogger.com/profile/15858452210046092383noreply@blogger.com0tag:blogger.com,1999:blog-6166904489438017190.post-68743681952493386722021-05-08T23:24:00.001+05:302021-07-21T14:18:35.835+05:30ഓരോ പാട്ടും ഓരോ ജന്മം ആണത്രേ<p> ഓരൊ പാട്ടും ഓരൊ ജന്മമാണത്രെ</p><p>നിനക്കറിയില്ല</p><p>ഞാനെത്ര ജന്മങ്ങള് മുറിച്ച് നീന്തിയാണ്</p><p>നിന്റെ അടുത്ത് വന്നതെന്ന്.</p><p>നിന്റെ വീട്ടിലെ പൂവുകള്‍</p><p>കുറച്ചു ദിവസങ്ങളായി</p><p>ഉറക്കമൊഴിക്കുകയാണെന്ന് ഞാനറിഞ്ഞു</p><p>അവയ്ക്ക് കൊടുക്കാന്‍</p><p>നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശമൊന്നും</p><p>എന്റെ കൈയ്യിലില്ല</p><p>പകരം</p><p>ഇന്ന് വരുമ്പോള്‍ എന്റെ കൂടെ പോന്ന</p><p>ഒരു കുന്നു മിന്നാമിനുങ്ങകളെ</p><p>കൊടുക്കുന്നു</p><p>അവള് വരും വരെ</p><p>ഈ ജീവിതത്തിന്റെ നുറുങ്ങു വെട്ടങ്ങളെ കുറിച്ച്</p><p>അവയിങ്ങനെ അത്ഭുതപ്പെട്ടുകൊണ്ടിരിക്കട്ടെ !</p><p>അല്ലാതെന്ത് ചെയ്യും പാവം പൂക്കളും</p><p>ഞാനും !</p>Mahihttp://www.blogger.com/profile/15858452210046092383noreply@blogger.com0tag:blogger.com,1999:blog-6166904489438017190.post-61859867058896085302021-05-08T23:02:00.000+05:302021-07-21T14:19:10.467+05:30കവിത<p> നിഴൽ വീണു കിടക്കും വഴി</p><p>ഇരുളിൻ്റെ മറവിലാരൊ</p><p>ചിരിക്കുന്നു.</p><p>നോക്കുമ്പോളൊരു മുല്ല</p><p>ഒരു കുഞ്ഞു നക്ഷത്രത്തെ</p><p>കണ്ടതാണ്</p><p>ചിരിച്ചു പോയതാണെന്ന്</p><p>ആ വെളിച്ചത്തിൽ നടന്നു.</p><p>വീട്ടിലെത്തി തിരിഞ്ഞു നോക്കുമ്പോൾ</p><p>ഞാൻ നടന്ന വഴി നിറയെ</p><p>ആ വെളിച്ചം</p><p>ചോദിച്ചപ്പോൾ</p><p>വഴിയിലൊരു കുഞ്ഞു പൂവിനെ</p><p>കണ്ടതാണ്</p><p>ചിരിച്ചു പോയതാണെന്ന്</p><p>ഒരു കവിത</p>Mahihttp://www.blogger.com/profile/15858452210046092383noreply@blogger.com0tag:blogger.com,1999:blog-6166904489438017190.post-51575744479522945892021-05-08T22:48:00.001+05:302021-07-21T14:19:35.472+05:30കാറ്റേ...<p> പേടിയാവുന്നു എന്ന്</p><p>പറയാൻ പോലുമറിയാത്ത</p><p>നേർത്ത ഇതളുകൾ നിറഞ്ഞ</p><p>ഈ ചില്ലയിൽ</p><p>ഒരു കാടിനെ മുഴുവൻ</p><p>അനുഭവിച്ചതിൻ്റെ ഓർമയുമായി</p><p>വന്നു കൂടു കൂട്ടും കാറ്റെ</p><p>അത്ര വലിയ രഹസ്യത്തിൻ്റെ</p><p>ഉൻമാദങ്ങളെ</p><p>പകർത്തുവാൻ പോലുമറിയാതെ</p><p>പനി പിടിച്ചതു പോൽ</p><p>ഈ ചില്ലകൾ വിറയ്ക്കുന്നത്</p><p>നീ കാണുന്നില്ലെ?</p><div style="text-align: left;"><br></div>Mahihttp://www.blogger.com/profile/15858452210046092383noreply@blogger.com0tag:blogger.com,1999:blog-6166904489438017190.post-3894888018772310472021-05-08T22:38:00.001+05:302021-07-21T14:20:31.340+05:30അപ്പുറത്തെ ചില്ലയിൽ കൂടുകൂട്ടാൻ പോയ പക്ഷികൾ <p> അപ്പുറത്തെ ചില്ലയിൽ </p><p>കൂടുകൂട്ടാൻ പോയ പക്ഷികൾ</p><p>ഇവിടെ നിന്നും പറന്നു പോയ</p><p>പാതയ്ക്കു താഴെ</p><p><br></p><p>നിഴൽ തണുപ്പുകൾ മരങ്ങളായി</p><p>രൂപപ്പെടുന്നതിന്റെ രഹസ്യത്തിൽ</p><p>അടയിരിക്കുന്ന ഈ തോന്നലിൽ</p><p><br></p><p>ജീവിതത്തിന്റെ</p><p>ചെമ്പരിത്തി ചുവപ്പൻ അഴിഞ്ഞാട്ടങ്ങളെ</p><p>മരണത്തിനു</p><p>വിശദീകരിച്ചു കൊടുക്കും ഉച്ചയുടെ</p><p>മിടുപ്പുപോൽ നിറയും</p><p>കാലൊച്ച</p><p>കേട്ടു കിടക്കും</p><p>നിശബ്ദതയുടെ തടാകം</p><p>ഈ പകൽ</p>Mahihttp://www.blogger.com/profile/15858452210046092383noreply@blogger.com0tag:blogger.com,1999:blog-6166904489438017190.post-56366730533160473082021-05-08T22:23:00.002+05:302021-07-21T14:20:52.691+05:30പാട്ടിലേക്ക് മാത്രം ഒറ്റപ്പെട്ടു പോയതുപോലെ<p> പാട്ടിലേക്കു മാത്രം ഒറ്റപ്പെട്ടു പോയതുപോലെ</p><p>മുറിയിൽ ഞാൻ മാത്രം ഉണ്ടായിരുന്നു</p><p>പാട്ടിൽ നീ മുയലുകളെ</p><p>കാണാൻ പോവുകയായിരുന്നു</p><p>അവയുടെ മഞ്ഞു പോലത്തെ ദേഹം</p><p>നിന്നെ കൊതിക്കുന്നുണ്ടായിരുന്നു</p><p>അവയുടെ ചെറിയ കണ്ണുകൾ</p><p>നിന്നെ ഓർക്കുന്നുണ്ടായിരുന്നു</p><p>ഒരു ജനൽ അപ്പോഴും തുറന്നേ കിടന്നിരുന്നു</p><p>അതിലൂടെ രാത്രിയാകാശത്തിൽ</p><p>അവയുടെ കൊച്ചു കൗതുകങ്ങളെ നീ</p><p>നിലാവിന് പരിചയപ്പെടുത്തി</p><p>കൊണ്ടേയിരിക്കുകയായിരുന്നു</p><p>പാട്ടിൽ നിന്നും മഞ്ഞ് പൊഴിയുന്നുണ്ടായിരുന്നു</p><p>പാട്ട് കേട്ട് മഞ്ഞു പുതച്ച്</p><p>പൂക്കളും ഇലകളും ഉമ്മകളും</p><p>ഉറങ്ങാൻ തുടങ്ങിയിരുന്നു</p><p>ചിത്രശലഭങ്ങളെ പോലുള്ള സ്വപ്നങ്ങളിൽ</p><p>കിളികളുള്ള പ്രഭാതത്തിലേക്ക് ഞാൻ മാത്രം</p><p>നടന്നു പോകുന്നുണ്ടായിരുന്നു</p><p>പാട്ടിലേക്ക് മാത്രം ഒറ്റപ്പെട്ടു പോയതു പോലെ</p>Mahihttp://www.blogger.com/profile/15858452210046092383noreply@blogger.com0tag:blogger.com,1999:blog-6166904489438017190.post-13822847054517877972021-05-08T22:22:00.002+05:302021-07-21T14:21:39.086+05:30അത്ഭുതങ്ങൾ അത്ഭുതങ്ങൾ തളിർക്കുന്നുണ്ട് <p> നിലാവിൽ ഒറ്റയ്ക്ക് പൂക്കുമെൻ വീടെ</p><p>ഉന്മാദത്തിന്റെ ഒരായിരം പക്ഷികൾ</p><p>പറന്നു നടക്കുന്നൊരീ കൂടെ</p><p>അത്ഭുതങ്ങൾ അത്ഭുതങ്ങൾ തളിർക്കുന്നുണ്ട്</p><p>ഒരോ നോട്ടത്തിലും</p>Mahihttp://www.blogger.com/profile/15858452210046092383noreply@blogger.com0tag:blogger.com,1999:blog-6166904489438017190.post-70626944479178097662021-05-08T22:20:00.002+05:302021-07-21T14:21:58.506+05:30ജനലരികിലെ ചെടി<p> പുറത്താകെ ഇരുട്ടാണ്</p><p>ജനലരികിലെ ചെടി</p><p>ആരെയൊ ഓർത്തിട്ടെന്ന വണ്ണം</p><p>അതിലേക്ക് നോക്കിയിരിക്കുന്നു</p><p>അതു കണ്ടു കൊണ്ടിരിക്കെ</p><p>എന്റെ ഓർമയിൽ നിന്നും</p><p>ഒരു തുള്ളി വെളിച്ചം</p><p>അതിന്റെ ഇരുട്ടിലേക്ക്</p><p>വീണു ചിതറി</p>Mahihttp://www.blogger.com/profile/15858452210046092383noreply@blogger.com0tag:blogger.com,1999:blog-6166904489438017190.post-86106017645201605042021-05-05T19:25:00.002+05:302021-07-21T14:22:28.477+05:30വിവർത്തകൻ<p> എൻ്റെ കവിതകൾ ദൈവത്തിൻ്റെ ഭാഷയിലേക്ക് മൊഴി മാറ്റുന്ന ഒരു വിവർത്തകനെ അന്വേഷിച്ചുള്ള യാത്രയിലാണ്</p>Mahihttp://www.blogger.com/profile/15858452210046092383noreply@blogger.com0tag:blogger.com,1999:blog-6166904489438017190.post-59078319868362156492021-05-05T19:23:00.002+05:302021-07-21T14:24:27.047+05:30സ്റ്റാറ്റസ് 1<p> ഞാനൊറ്റയ്ക്ക്</p><p>ഉറക്കം തൂങ്ങി മരിച്ച മുറിയിൽ</p><p>അതിനു കാവലിരിക്കുന്നു.</p>Mahihttp://www.blogger.com/profile/15858452210046092383noreply@blogger.com0tag:blogger.com,1999:blog-6166904489438017190.post-5913056860240255952021-05-05T19:22:00.002+05:302021-05-05T19:22:37.538+05:30അമ്മയെ ഓർക്കുന്ന വിധം<p> ആരുമറിയാതെയാണ്</p><p>അവർ ആശുപത്രിയിൽ</p><p>എത്തിയത്</p><p>ആശുപത്രി മുറിയിൽ</p><p>പരസ്പരം കെട്ടിപ്പിടിച്ച്</p><p>അവരാ രാത്രി കഴിച്ചുകൂട്ടി</p><p>അബോർഷൻ കഴിഞ്ഞ്</p><p>മുറിയിൽ</p><p>യോനിയിൽ നിന്നും</p><p>കണ്ണീരു പോലൊഴുകുന്ന</p><p>ചോരയ്ക്ക് മേൽ</p><p>അവൻ പാഡ് വെച്ച് കൊടുത്തു</p><p>പെട്ടന്നവൾക്ക്</p><p>അമ്മയെ ഓർമ വന്നു</p>Mahihttp://www.blogger.com/profile/15858452210046092383noreply@blogger.com0tag:blogger.com,1999:blog-6166904489438017190.post-1736141799480613072021-05-05T19:20:00.002+05:302021-07-21T14:17:08.490+05:30പറന്നു പോയ പക്ഷികൾ തൻ മണം<p> നമുക്കിടയിലെ</p><p>പ്രേമങ്ങൾ</p><p>നമുക്കിടയിലെ</p><p>മരണങ്ങൾ</p><p>നമുക്കിടയിലെ</p><p>ഏകാന്തമായ തണുപ്പ്</p><p>അപ്പുറത്തെ മരത്തിലേക്ക്</p><p>ആരൊ</p><p>പറന്നു പോയതിൻ ശേഷമുള്ള</p><p>വിജനത</p><p>ഒഴിഞ്ഞ കൂടുകൾ</p><p>ഒഴിഞ്ഞ കൂടുകൾ</p><p>കൂട്ടില്ലാ വാക്കിൻ ദുഃഖം</p><p>ഒറ്റയ്ക്ക് നിൽക്കുമീ മരം</p><p>അതിൻ നിലാവിരൽ ചില്ലയിൽ</p><p>പറന്നു പോയ പക്ഷികൾ തൻ മണം</p>Mahihttp://www.blogger.com/profile/15858452210046092383noreply@blogger.com0tag:blogger.com,1999:blog-6166904489438017190.post-36448398619656114902020-06-24T20:23:00.002+05:302021-07-21T14:23:54.647+05:30പതുപതുത്ത വിരലുകൾ<div>കുഞ്ഞു കുട്ടികളുടെ</div><div>പതുപതുത്ത വിരലിൻ്റെ</div><div>ആഴത്തണുപ്പിൽ</div><div>വീണു കിടക്കും നിശബ്ദതകളെ</div><div>കുഞ്ഞു പൂക്കളെയെന്ന പോൽ</div><div>വേദനിക്കാതെ പെറുക്കിയെടുക്കുന്നു</div><div>വേദനിക്കാതെ എന്ന വാക്കിൻ്റെ</div><div>തൊട്ടിലിൽ മെല്ലെ കിടന്നാടുന്നു</div><div>കുഞ്ഞു പൂക്കളെയെന്ന പോൽ</div><div>വീണു കിടക്കും നിശബ്ദതകൾ</div><div>ആഴങ്ങളിലപ്പോൾ</div><div>കുഞ്ഞു പൂക്കളുടെ നിലാച്ചിരികൾ</div><div>അത് ഇവിടെയാകെ പരന്നതിൻ</div><div>കുഞ്ഞു വെളിച്ചം</div><div>മിണ്ടാ മിണ്ടിക്കായ തൻ മധുരം</div><div>മിണ്ടാ മിണ്ടിക്കായ പോലെ</div><div>അത്രയും പതു പതുത്ത</div><div>ആരുടേയൊ ഒരോർമ്മ പോലെ</div><div>ഈ രാത്രി</div><div>അതിൻ്റെ മാത്രം പൂവുകൾ,</div><div>മരണങ്ങൾ</div><div>അതിൻ്റെ മാത്രം</div><div>അത്ഭുത വിടർച്ചകൾ</div><div>അതിൻ്റെ മാത്രം നീല നീല വഴികൾ</div><div>ഇനിയും കൺ തുറക്കാത്ത പാട്ടുകൾ</div><div>അതിലെല്ലാം കുഞ്ഞു കുട്ടികളുടെ</div><div>പതു പതുത്ത വിരലുകൾ</div><div>അതു തൊടുന്നിടത്തൊക്കെ</div><div>ആഴത്തണുപ്പിൻ്റെ നിലാവ്</div><div>അതു നോക്കിയിരിക്കും</div><div>എൻ്റെ മുഖത്താകെ ആഴത്തണുപ്പിൻ്റെ</div><div>വിരലുകൾ</div><div>അത് തിരയുന്നു</div><div>എൻ്റെ നെഞ്ചിൽ മഴ കഴിഞ്ഞു പോയ വാക്കുകൾ</div><div>നിന്നെ തിരഞ്ഞു പോയ പക്ഷികൾ</div>Mahihttp://www.blogger.com/profile/15858452210046092383noreply@blogger.com0tag:blogger.com,1999:blog-6166904489438017190.post-37851959333069273382020-06-24T20:20:00.001+05:302021-07-21T14:32:30.561+05:30സ്റ്റാറ്റസ് 3<div>ആരുടെ</div><div>മങ്ങിക്കത്തുന്ന</div><div>നോട്ടത്തിൻ്റെ വെളിച്ചത്താലാണ്</div><div>എൻ്റെ ഏകാന്തത</div><div>ഇങ്ങനെ തിരഞ്ഞുകൊണ്ടിരിക്കുന്നത്?</div><div>കണ്ടെത്തിയാക്കാമത് ചിലപ്പോൾ</div><div>ഓർമ്മയിൽ നിന്നും</div><div>ലോകത്തോളം</div><div>ഒഴിഞ്ഞതും അനാഥവുമായൊരു</div><div>വാക്കിനെ</div>Mahihttp://www.blogger.com/profile/15858452210046092383noreply@blogger.com0tag:blogger.com,1999:blog-6166904489438017190.post-13084924170135779402020-06-24T20:19:00.001+05:302020-06-24T20:19:54.208+05:30ഞാവൽപ്പഴം<div>വായിൽ</div><div>ഞാവൽപ്പഴമിട്ട്</div><div>ഇറുമ്പുന്നു</div><div>ഒരുവൾ</div><div>എനിക്കും</div><div>അവൾക്കുമിടയിലെ</div><div>മൗനം</div><div>അവളെ</div><div>നക്കി നക്കി</div><div>തോർത്തുന്നത്</div><div>നോക്കി നിൽക്കേണ്ടി</div><div>വരുന്നു.</div>Mahihttp://www.blogger.com/profile/15858452210046092383noreply@blogger.com0tag:blogger.com,1999:blog-6166904489438017190.post-79365817101281125062020-06-24T20:16:00.001+05:302020-06-24T20:16:24.437+05:30സ്വപ്നം<div>ഇപ്പഴെന്തൊ പറഞ്ഞില്ലെ?</div><div>കണ്ണുകൾ</div><div>നീട്ടി നീട്ടി തിരഞ്ഞില്ലെ</div><div>കുറ്റിമുല്ല പൂവുകൾ</div><div>ഒറ്റ മിന്നൽ വെളിച്ചങ്ങൾ</div><div>ഉള്ളിലൊളിച്ചു കളിച്ചെന്നൊ</div><div>ചാറ്റിലൊട്ടും തിരിഞ്ഞില്ല</div><div>പാട്ടു കേട്ടു ഞാൻ മയങ്ങിപ്പോയി</div><div>ഇരുട്ടിൻ്റെ നീണ്ട നീണ്ട പരപ്പൊന്നിൽ</div><div>വീണു പോം കുഞ്ഞു വെളിച്ചം പോൽ</div><div>ഒറ്റപ്പെട്ടു പോയെന്നൊ</div><div>പാവക്കുട്ടിയൊരെണ്ണം</div><div>കരഞ്ഞെന്നൊ</div><div>ഒറ്റയൊറ്റ കിനാവിൽ നിന്നിറ്റ് വീണ്</div><div>പരന്നെന്നൊ</div><div>ചുറ്റുമോർമതൻ</div><div>നിലാ പെയ്ത്തിൽ</div><div>ഉള്ളുലർന്ന് തളിർത്തെന്നൊ</div><div>കാറ്റിൽ കാത്തു കിടന്നൊന്നൊ</div><div>ചുട്ടു നീറി പിടഞ്ഞെന്നൊ</div><div>പണ്ട് കേട്ട കഥയൊന്നെൻ</div><div>നെഞ്ച് ചേർത്ത് പറഞ്ഞെന്നൊ</div><div>നെഞ്ചിൽ</div><div>കുഞ്ഞില കൈയ്യൊന്നെൻ</div><div>വെയിലിനെ</div><div>അമ്മയെന്ന് വിളിച്ചെന്നൊ</div><div>അങ്ങനെന്തൊ പറഞ്ഞില്ലെ?</div><div>കണ്ണുകൾ നീട്ടി നീട്ടി തിരഞ്ഞില്ലെ?</div><div>ഞെട്ടി പിടഞ്ഞെണീറ്റിട്ടീ</div><div>ഒറ്റ ബീഡി വലിക്കുമ്പോൾ</div><div>തൊട്ടു പിന്നിലിരുന്നാരോ</div><div>ഊറിയൂറി ചിരിക്കുന്നു</div><div>ചിരിയുടെ</div><div>കുറ്റിമുല്ല പൂവുകൾ</div><div>ഒറ്റ മിന്നൽ വെളിച്ചങ്ങൾ</div><div>ചുറ്റുമാകെ പരക്കുന്നു.</div>Mahihttp://www.blogger.com/profile/15858452210046092383noreply@blogger.com0tag:blogger.com,1999:blog-6166904489438017190.post-31749223752903356172020-06-24T20:11:00.000+05:302020-06-24T20:11:07.861+05:30പതിവിലാണ് പൂവുകൾ<div>അതെപ്പോഴും അങ്ങനെയാണ്</div><div>പതിവിലാണ് പൂവുകൾ</div><div>ഒറ്റയ്ക്കാണ് അപരിചിതൻ</div><div>അയാൾ</div><div>കാട്ടു പൊന്തകളിൽ</div><div>തിരഞ്ഞുകൊണ്ടിരിക്കും</div><div>കാട്ടരുവിയിൽ</div><div>രണ്ടു നക്ഷത്രങ്ങൾ</div><div>മുഖം നോക്കും</div><div>കാറ്റു വീശും</div><div>അലകളിളകും</div><div>ഇലകൾ വിറയ്ക്കും</div><div>ഒന്നും സംഭവിക്കില്ല</div><div>പതിവിലപ്പോഴും പൂവുകളായിരിക്കും</div><div>പൂവുകളിൽ</div><div>അയാൾ ഇറങ്ങി പോയതിൻ</div><div>കാലൊച്ച</div><div>ഒന്നു തൊട്ടതിൻ</div><div>രഹസ്യഗന്ധങ്ങൾ</div><div>ഓർമയുടെ </div><div>പനി പിടിപ്പിക്കും വെളിച്ചങ്ങൾ</div>Mahihttp://www.blogger.com/profile/15858452210046092383noreply@blogger.com0tag:blogger.com,1999:blog-6166904489438017190.post-71364499447946452852020-06-24T20:09:00.002+05:302021-07-21T14:34:17.753+05:30പച്ചിലകളോട്<div>പച്ചിലകളോട്</div><div>മിണ്ടാതെ പോയതിൻ്റെ</div><div>പരിഭവമുണ്ട്</div><div>ഇരുട്ടിന്</div><div>അതിൻ്റെ ഒരീണമുണ്ട്</div><div>രാത്രിക്ക്</div><div>കാറ്റു പോലും വീശാത്തപ്പോൾ</div><div>കേട്ടു നോക്കണം</div><div>ഒരു പൂ വിരിയുന്നതിൻ്റെ</div><div>ഭാവമുണ്ടതിന്</div>Mahihttp://www.blogger.com/profile/15858452210046092383noreply@blogger.com0